Tuesday, December 22, 2015

ഇത് ലുലു ഗ്രൂപ്പ് ഇന്റ്റെര്‍നാഷണല്‍ എം ഡി യും,നാട്ടികക്കാരനുമായ എം എ യൂസഫലി സാഹിബിനെ കുറിച്ച്മിഡിൽ ഈസ്റ്റ് ചന്ദ്രിക തയ്യാറാക്കിയ ഒരു വീഡിയോ ആൽബം ആണ് ..1990 ഗള്‍ഫ് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടം,സ്വദേശികളും വിദേശികളും സ്വന്തം ക്ടുംബാങ്ങളോടോടു കൂടി ജീവന്‍ രക്ഷിക്കാന്‍ മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നു,ഭക്ഷണ സാധനങ്ങള്‍,കുടിവെള്ളംതുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ വലിയ ക്ഷാമം നേരിട്ടു തുടങ്ങിയ സമയം ഈ സമയത്താണ് എന്തെല്ലാം സംഭവിചാലും തനിക്ക് അന്നം തരുന്ന നാട്ടില്‍ തന്റ്റെ മരണം വരെ കൂടെ നില്‍ക്കും എന്ന് തീരുമാനിച്ച്ജനാബ് യൂസഫലി സാഹിബിന്റ്റെ നേതൃത്തത്തില്‍ ലുലു ഗ്രൂപ്പ് ഇന്റ്റെര്‍നാഷണലിന്റ്റെആദ്യത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് "എമിരേറ്റ്സ് ജെനറല്‍ മാര്‍ക്കെറ്റ്" എന്ന സൂപ്പര്‍മാര്‍ക്കറ്റ് അബുദാബിയിലെഎയര്‍പോര്‍ട്ട് റോഡില്‍ ആരംഭിക്കുന്നത്, ഇത് ഒരളവ് വരെ അക്കാലത്ത് അവിടത്തെ ജനങ്ങള്‍ക്ക്‌ വലിയ ഒരു ആശ്വാസമായിരുന്നു,ഇത് യുഎഇ ലെ ഒട്ടു മിക്ക ദൃശ്യപത്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകകയും ചെയ്തു,ഇത് കേട്ടറിഞ്ഞ യുഎഇ യുടെ രാഷ്ട്രപിതാവും,അന്നത്തെ പ്രസിടണ്ടുമായിരുന്ന ബഹുമാന്യനായ ഷെയ്ഖ്‌ സായിദ് ബിന്‍സുല്‍ത്താന്‍ ജനാബ് യൂസഫലി സാഹിബിനെ കൊട്ടാരത്തിലേക്ക് നേരിട്ട് വിളിപ്പിക്കുകയുംമറ്റു രാജാക്കന്മാര്‍ മാത്രം ഇരിക്കുന്ന കസേരയില്‍ ഒരു സാദാരണക്കാരനായ അതും വിദേശിയായ യൂസഫലിക്കാനെ ഇരുത്തുകയും തന്റ്റെ സന്തോഷം അറിയിക്കുകയും,കൂടാതെ ഷെയ്ഖ്‌സായിദ് തന്റ്റെ എല്ലാ മക്കളെയും വിളിച്ചുവരുത്തി യൂസഫലിക്കാടെ പ്രവൃത്തിയെ പറ്റി പറയുകയും എന്ത് സഹായം വേണമെങ്കിലും ചെയ്തു കൊടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു,ഇന്ന് മഹാനായ ആ മനുഷ്യസ്നേഹി ഷെയ്ഖ്‌ സായിദ് ബിന്‍സുല്‍ത്താന്‍ നമ്മോടൊപ്പം ഇല്ലെങ്കിലും ആ മഹാന്റ്റെ മക്കള്‍ വാപ്പായുടെ ആ വാക്ക് ഇന്നും പാലിച്ചു പോരുന്നു...,ഇന്ന് നിങ്ങളുടെ എല്ലാവരുടെയം സ്നേഹ സഹകരണം കൊണ്ട് ലോകത്തിന്റ്റെ നാനാഭാഗത്തും അധിവേകം പടര്‍ന്നുപന്തലിച്ചു മുന്നോട്ട്പോകുന്ന 38000 ല്‍ അധികം വ്യത്യസ്ഥ രാജ്യക്കാരായ ആളുകള്‍ ജോലിചെയ്യുന്ന അതിൽ നാനാ ജാതി മതസ്ഥരായ 24000 മലയാളികൾ അഞ്ച് ബില്ല്യനില്‍( $5 billion) അധികം വാര്‍ഷിക വിറ്റുവരവുള്ള ലുലു ഗ്രൂപ്പ് ഇന്റ്റെര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റ്റെ ആസ്ഥാന മന്ദിരം അബുദാബിയില്‍ സ്ഥിതിചെയ്യുന്ന y ടവര്‍ ബില്‍ഡിങ്ങിലാണ്ഗൾഫു നാടുകളിൽ മുസ്ലീം അല്ലാത്ത സഹോദരങ്ങൾ മരണപ്പെട്ടാൽ മൃതദേഹം അവിടെ തന്നെ അടക്കം ചെയ്യാൻഗൾഫു നാടുകളിലെ നിയമം അനുവദിക്കുന്നില്ല ,ഇത് കാരണം പാവപ്പെട്ട പ്രവാസികൾക്ക് ഒരു പാട് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു,ഈ വിഷമങ്ങൾ അദ്ധ്യേഹം അവിടത്തെ(യുഎഇ) ഭരണാധികാരികളെ നേരിട്ടറിയിക്കുകയും ഗൾഫു നാടുകളിൽ മുസ്ലീം അല്ലാത്ത സഹോദരങ്ങൾ മരണപ്പെട്ടാൽ മൃതദേഹം അവിടെ തന്നെ അടക്കം ചെയ്യാൻ അനുവാദം വാങ്ങുകയും അതിനുള്ള സ്ഥലം അനുവദിപ്പിക്കുകയും ചെയ്തു,ഇന്ന് ഹൈന്ദവ സഹോദരങ്ങളിൽ ആര് മരണപ്പെട്ടാലും അതാതു വിഭാഗത്തിന്റ്റെ രീതി അനുസരിച്ചുള്ള മരണാനന്തര പൂജ കർമ്മങ്ങൾ ചെയ്യാൻ പ്രത്യേകം പ്രത്യേകം അനുവാദവും വാങ്ങുകയും ചെയ്തു ,ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മലയാളി,മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളിലെ ഏറ്റവും വലിയ സമ്പന്നനായ ഇന്ത്യാക്കാരന്‍,രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തി,അലീഗട് യൂണിവേഴ്സിറ്റി ഡോക്ട്രേറ്റ് നല്‍കി ആദരിച്ച ആള്‍,അബുദാബി ചേംബര്‍ ഓഫ്കോമ്മേഴ്സ് ബോര്‍ഡിലെക്ക് ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്ത ആദ്യത്തെ ഇന്ത്യാക്കാരന്‍,കൊച്ചിന്‍ എയര്‍പോര്‍ട്ട് ഡയറക്ട്ടര്‍,കണ്ണൂര്‍ എയര്‍പോര്‍ട്ട് ഡയറക്ട്ടര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദേശനിക്ഷേപ കൂടിയാലോചന സമിതിയില്‍ മുതിര്‍ന്ന അംഗം,എയര്‍ഇന്ത്യ മുന്‍ ഡയറക്ട്ടര്‍,മുസ്‌ലിം എജുക്കേഷന്‍ സോസൈറ്റിയുടെ(MES) ആജീവനാന്ത ചെയര്‍മാന്‍,ഇനിയും ഒരുപാട് എണ്ണിയാല്‍ ഒടുങ്ങാത്ത പദവികളും,സ്ഥാനമാനങ്ങളുംഒരുപാട് പേരെ ജാതിയോ മതമോ നോക്കാതെ ഒരുപാട്പേര്‍ക്ക് ഇദ്ദേഹം ജോലി നല്‍കി. ഒരുപാട് അനാഥര്‍ക്ക് ഇദ്ദേഹം അഭയം നല്‍കി .ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇദ്ദേഹം പുതുജീവന്‍ നല്‍കിഈ മലയാളിയുടെ സാനിദ്ധ്യം ഇന്ന് ലോക ഭൂപടത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജാതിയും മതവും വർണവും നോക്കാതെ ഇദ്ദേഹം ഒരു പാട് പേരെ സഹായിച്ചു. മറ്റുള്ളവർക്ക് മുൻപിൽ കാണിക്കാൻ ഇദ്ദേഹം ആർഭാടമായ സമൂഹ വിവാഹങ്ങൾ നടത്തിയില്ല. പക്ഷേ ആയിരകണക്കിനു പെൺ കുട്ടികളുടെ മംഗല്യ സ്വപനങ്ങൾ ഇദ്ദേഹം പൂവണിയിച്ചു. ഒരു പാട് വികലാംഗർക്കും വയോധികർക്കും ഇദ്ദേഹത്തിന്റെ മുടങ്ങാതെയുള്ള പങ്ക് ഇന്നും വീടുകളിൽ എത്തുന്നു. വീടില്ലാത്തവർക്ക് വീട് ,രോഗികൾക്ക് മരുന്ന് , ഇങ്ങനെ നീണ്ട് പോകുന്നു ചെറുതുo വലുതുമായ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.ലോകത്ത് എവിടെപ്പോയി പ്രസംഗിച്ചാലും ഒരു പ്രാവശ്യമെങ്കിലും നാട്ടികയെ കുറിച്ച് പറയാതിരിക്കില്ല മുൻപെല്ലാം ഞങ്ങളോട് എവിടെയാണ് സ്ഥലം എന്ന് ചോദിച്ചാൽ നാട്ടിക എന്ന് പറഞ്ഞാൽ മനസ്സിലാവില്ല ആദ്യം തൃശൂർ എന്ന് പറഞ്ഞാലേ മനസ്സിലാവുകയുള്ളൂ,പക്ഷെ ഇന്ന് കേരളത്തിലല്ല ലോകത്ത് എവിടെപ്പോയി പറഞ്ഞാലും ആളുകൾക്ക് മനസ്സിലാകും,ഈ മഹാൻ ജനിച്ച കേരളത്തിൽ പ്രത്യേകിച്ച് നാട്ടികയിൽ ജനിക്കാൻ കഴിഞ്ഞതിൽ എനിക്കും നിങ്ങൾക്കും ഒരുപാട് ഒരുപാട് അഭിമാനിക്കാംലൈക്കിനും ഷെയറിനും വേണ്ടിയല്ല ഇതൊക്കെ എഴുതുന്നത് . സത്യത്തിൽ നമ്മൾ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും ജീവിക്കുന്ന യൂസഫലി എന്ന ഈ വലിയ സത്യത്തെ അല്ലെ?പത്മശ്രീ എം.എ യൂസഫലിക്കാനെ സ്നേഹിക്കുന്ന ഈ കൂട്ടായ്മയിൽ പങ്ക് ചേർന്ന എല്ലാ സുഹൃത്ത് ക്കൾക്കും നന്ദി. പ്രതീക്ഷകൾക്കും അപ്പുറം തുടങ്ങി ദിവസങ്ങൾ പിന്നിട്ടുമ്പോഴേക്കുo 21000+ സുഹ്യത്തുക്കൾ ഈ കൂട്ടായ്മയിൽ അണിചേർന്നു. ഈ വിജയത്തിന്റെ രഹസ്യം യൂസഫലി എന്ന മനുഷ്യനെ കുറിച്ചുള്ള നിങ്ങളുടെ ഹൃദയങ്ങളിലുള്ള സ്ഥാനമാണ്. തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.Posted by യൂസഫ്അലി എം എ 

No comments:

Post a Comment